Friday, June 2, 2017

ആ കഥ എഴുതി തുടങ്ങും മുമ്പേ മറ്റൊരു മകനും പോയി നാഷനല്‍ നഗറിലെ ആ വീട്ടില്‍ കണ്ണീരൊഴിയുന്നില്ല


എബി കുട്ടിയാനം
9995416999

കഴിഞ്ഞ ദിവസം  ഞങ്ങള്‍ കാസര്‍കോട് ഉളിയത്തടുക്ക നാഷനല്‍ നഗറിലെ ഒരു വീട്ടില്‍ പോയിരുന്നു. അവിടെയെത്തി ആ പഴയ വീട്ടിനുള്ളിലേക്ക് കാല് വെച്ചപ്പോള്‍ മനസ്സ് പറഞ്ഞു യാ, അള്ളാഹ്  വരേണ്ടതില്ലായിരുന്നു. എന്തൊരു കാഴ്ചയാണിത്...

വയസായ വീട്, അതിനേക്കാള്‍ വയസായ ഉപ്പയും ഉമ്മയും...പക്ഷെ, അതല്ല, സങ്കടം, വയസുകാലത്ത് അവര്‍ക്ക് താങ്ങും തണലുമാവേണ്ട മക്കളെല്ലാം മനോനില തെറ്റി അലയുകയാണ്...
എഴുപത് വയസ്സ് പ്രായമുള്ള നാഷണല്‍ നഗറിലെ ഇബ്രാഹിമും ഭാര്യ സഫിയയും  മക്കളെ ഓര്‍ത്ത് വിതുമ്പിയപ്പോള്‍ എന്റെയും എന്റെ കൂടെ വന്നവരുടെയും കണ്ണ് നിറഞ്ഞുപോയി.
അവരുടെ ഒരു മകന്‍ അസുഖമൊന്നുമില്ലാതെ നേരയുണ്ട്. പക്ഷെ, ഇന്നലെ കരയിപ്പിച്ചത് അവനായിരുന്നു. സഹോദരങ്ങളുടെ ദുരിതം കണ്ട് മനസ്സ് മരവിച്ചുപോയ അവന്‍ ഞങ്ങള്‍ക്ക് മുന്നിലിരുന്ന് പൊട്ടികരഞ്ഞു. ഒരുപാട് സങ്കടകാഴ്ചകള്‍ നേരിട്ട് കണ്ടിട്ടുണ്ട്, ഒരുപാട് ദുരിതജീവിതങ്ങളെ ലോകത്തിന്റെ മുന്നിലെത്തിച്ചിട്ടുണ്ട്. പക്ഷെ  ഒരു ചെറുപ്പക്കാരന്‍ സര്‍വ്വം മറന്ന് കരയുന്നത് ഞാന്‍ ആദ്യമായിട്ടാണ് കണ്ടത്. അനിയന്മാരും എട്ടന്മാരുമെല്ലാം മനോനില തെറ്റി അലയുമ്പോള്‍ അതിനെ കണ്ടുനില്‍ക്കാനാവാതെ പകച്ചുപോവുകയാണ് ആ സഹോദരന്‍. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴുണ്ടായ ആവേശമെല്ലാം അവിടെയത്തിയപ്പോള്‍ അവന് ചോര്‍ന്നുപോയി. പിന്നെ ഞങ്ങളോട് സംസാരിച്ചതേയില്ല.
സമദ് എന്നുപേരുള്ള ഈ മകന് പുറമെ ബഷീര്‍ എന്നുള്ള ഒരു മകനുണ്ടായിരുന്നു. ഗള്‍ഫിലൊക്കെ പോയി കുടുംബത്തെ പൊന്നുപോലെ നോക്കുകയായിരുന്ന അവന്‍ രണ്ട് വര്‍ഷം മുമ്പ് ഒരപകടത്തില്‍ മരിച്ചു.
മറ്റു മക്കളായ കബീറും ഹാരിസും മനോനില തെറ്റി വല്ലാത്തൊരവസ്ഥയിലാണ്. രണ്ടു സഹോദരിമാരില്‍ ഒരാള്‍ രണ്ടുവട്ടം കല്ല്യാണം കഴിഞ്ഞു. മറ്റൊരു സഹോദരിക്ക് 25 വയസ് കഴിഞ്ഞു. അവള്‍ക്കും മാനസീകമായി പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ പ്രപ്പോസലൊന്നും വരുന്നില്ല.
ഈ ദുരിതങ്ങള്‍ക്കിടയിലും അവരുടെ ആകെയുണ്ടായിരുന്ന പ്രതീക്ഷ ചെറിയ മകനായിരുന്നു(ഇരുപത്തി രണ്ടോളം വയസ് പ്രായമുള്ള അവന്റെ പേര് തല്‍ക്കാലം ഇവിടെ ചേര്‍ക്കുന്നില്ല)അവന്‍ കുടുംബത്തിന്റെ താങ്ങും തണലുമാകുമെന്ന് ഉപ്പയും ഉമ്മയും പ്രതീക്ഷിച്ചു. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവനും മനോനില തെറ്റിയ രീതിയില്‍ വല്ലാതെ വിഭ്രാന്തി കാണിക്കുകയാണ്. അവനെ കൂടെ രോഗം വലിച്ചിറക്കി കൊണ്ടുപോയതോടെ തകര്‍ന്നുപോയ ഉപ്പയും ഉമ്മയും പിന്നെയും തകര്‍ന്നു.
ഉമ്മ എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉപ്പ പറഞ്ഞു. അവര്‍ വാതിലടച്ച് മുറിയില്‍ കൂടിയിട്ടുണ്ട്, എന്തേ എന്ന് ചോദിക്കുന്നതിന് മുമ്പ് മകനെ ചൂണ്ടി പറഞ്ഞു.  ചിലപ്പോള്‍ അവന്‍ വല്ലാതെ ഉപദ്രവം കാണിക്കും. അത് കൊണ്ട് പേടിച്ച് വാതിലടച്ച് മുറിയില്‍ കൂടുന്നതാണ്.
എന്റെ ഉമ്മായ്ക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ച് നമ്മള്‍ നമ്മുടെ ഉമ്മാന്റെ പെരുന്നാളിന് നിറം പകരുമ്പോള്‍ ഇവിടെ ഈ ഉമ്മ ഒരു മുറിക്കുള്ളില്‍ കണ്ണീരോടെ കഴിയുന്നു.(യാ അള്ളാ ആ ഉമ്മായ്ക്ക് നീ സമാധാനം നല്‍ക് തമ്പുരാനെ)
ഈ കാഴ്ച കണ്ടതിന് ശേഷം ഞാന്‍ ഉറങ്ങിയിട്ടേയില്ല, ഭക്ഷണമൊക്കെ കഴിക്കാനിരിക്കുമ്പോള്‍ ആ കാഴ്ച ഓര്‍ത്തു ഞാനിങ്ങനെ പകച്ചിരുന്നുപോയിട്ടുണ്ട്.
അതിനിടെ ഇന്നലെ രാത്രി ഈ സംഭവം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സൗണ്ട് എഞ്ചിനിയര്‍ ശംസുദ്ദീന്‍ ഉളിയത്തടുക്ക എന്നെ വിളിച്ചു. എബി, നീ അറിഞ്ഞോ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവരുടെ മറ്റൊരു മകന്‍ ഹാരിസില്ലെ അവന്‍ മരിച്ചുപോയി...
ആ ഉമ്മയുടെയും ഉപ്പയുടെയും സമദ് എന്ന സഹോദരന്റെയും മുഖം ഒരിക്കല്‍ കൂടി എന്റെ ഉള്ളില്‍ സങ്കടമായി നിറഞ്ഞു. യാ, അള്ളാ എന്തൊരു പരീക്ഷണമാണിത്...
ഒരുപാട് ആണ്‍മക്കള്‍ പിറന്നപ്പോള്‍ ആ ഉപ്പയും ഉമ്മയും എത്ര സന്തോഷിച്ചിട്ടുണ്ടാവും. പക്ഷെ ബാല്യം വിട്ട് ബാല്യക്കാരനായ്‌പ്പോള്‍ അവരൊക്കെ മനോരോഗികളായി മാറുന്നതാണ് കാണാനായിരുന്നു അവരുടെ വിധി.
എഴുപതാമത്തെ വയസ്സിലും ഇബ്രാഹിം മക്കളെ പോറ്റാന്‍ വെയിലുകൊള്ളുകയാണ്.
കാസര്‍കോട് നഗരത്തിലെ റോഡ് അരികില്‍ ചെറിയ തോതില്‍ പച്ചക്കറിവില്‍പ്പന നടത്തുകയാണയാള്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ വെയിലുകൊണ്ടാല്‍ ഇരുന്നൂറോ മുന്നൂറോ രൂപ കിട്ടും. ഈ വരുമാനം കൊണ്ടാണ് വീട്ടു ചിലവ് നടത്തേണ്ടതും മക്കള്‍ക്ക് മരുന്നുവാങ്ങേണ്ടതും.
ഈ വയസ് കാലത്തുപോലും ഒരു സമാധാനവും ലഭിക്കാത്ത ആ മനുഷ്യന്‍ ഒരുപാട് നോവുകള്‍ക്കിടയിലും ചിരിക്കാന്‍ ശ്രമിക്കുന്നു...പക്ഷെ അപ്പോഴും അയാളുടെ കണ്ണ് എവിടെയൊക്കെയോ നിറയുന്നുണ്ടായിരുന്നു...
ആ വീട്ടില്‍ നിന്ന് ഉള്ളു നിറയെ വേദനയുമായി മടങ്ങുമ്പോള്‍  റോഡരികിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്ന മകന്‍ കബീറിനെയും ഇളയ മകനെയും കണ്ടു...
മടങ്ങുമ്പോള്‍ സമദ് പറഞ്ഞിരുന്നു, മംഗലാപുരത്ത് ചികിത്സയിലുള്ള ആ ഹാരിസിനെ കാണാന്‍ പോകണം, ചിലപ്പോള്‍ സുഖമാകുമായിരിക്കും... പ്രതീക്ഷയുണ്ട്...
വീണ്ടും അവര്‍ക്ക് മുന്നില്‍ പ്രതീക്ഷയും കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു...രോഗം മാറി കുടുംബത്തെ നോക്കാന്‍ ഇനി ഹാരിസ് വരില്ല....ഒരു ദുരന്തം കൂടി ആ വീട്ടിനുള്ളിലേക്ക് കടന്നുവരുന്നു...യാ, അള്ളാ എന്തൊരു പരീക്ഷണമാണിത്...
(നമ്പര്‍ സമദ്: 8075250522)

Sunday, May 28, 2017

യാ, അള്ളാ.....


എബി കുട്ടിയാനം
ഹൃദയത്തിന്റെ ഫോള്‍ഡര്‍ നിറയെ സങ്കടത്തിന്റെ ഫയലുകളാണ്. തിന്മകളുടെ വയറസ് മനസിനെ തകരാറിലാക്കുമ്പോള്‍ യാ, അള്ളാ നിന്റെ മുന്നില്‍ ഞാനനെന്നെ റീഫ്രഷ് ചെയ്യുന്നു.
അള്ളാ, കുറ്റബോധം കൊണ്ട് എനിക്ക് നിന്റെ മുന്നില്‍ നില്‍ക്കാന്‍ പേടിയാവുകയാണ്.
...അടിപൊളി ജീവിതത്തിന് വേണ്ടി ഒത്തിരി കുപ്പായം വാങ്ങികൂട്ടുമ്പോള്‍ പത്തുരൂപ ധാനം ചെയ്യാന്‍ എനിക്ക് മടിയായിരുന്നു. പള്ളിയില്‍ അവസാന സ്വഫില്‍ ഇരിക്കാന്‍ ഇഷ്ടപ്പെട്ട എനിക്ക് സിനിമ ശാലയില്‍ മുന്‍നിരയില്‍ ഇടംവേണമായിരുന്നു, പൈങ്കിളി നോവലുകള്‍ ആയിരം പേജ് വായിച്ചുതീര്‍ക്കുമ്പോഴും ഖൂര്‍ആനിലെ ഒരു പേജ് ബലികേറാമലയായിരുന്നു. ഫേസ് ബുക്കില്‍ ഏതോ കൂട്ടുകാരന്‍ കുറിച്ചുവെച്ച സങ്കടം പുരണ്ട ഈ വരികള്‍ എന്നെ കൂടുതല്‍ കരയിപ്പിക്കുകയാണ്.
 ഓരോ രാവും ഒരു ദിനത്തിന്റെ പുനര്‍വിചിന്തനം നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ വല്ലാതെ കരഞ്ഞുപോകും ചിലപ്പോള്‍.
ഡയറിയുടെ താളുകള്‍ മറിച്ച് അന്നിന്റെ തിയ്യതിയില്‍ ഒരു ദിവസത്തെ കുറിച്ചുവെക്കാന്‍ ശ്രമിക്കുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട് പലപ്പോഴും. നന്മ, തിന്മ എന്ന ടൈറ്റിലുകള്‍ നല്‍കി ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങളെ ഡയറിതാളിലേക്ക് കുറിച്ചിടുമ്പോള്‍ തിന്മതന്നെയായിരുന്നു എന്നും ജയിച്ചിരുന്നത്. വൈകിപോയ നിസ്‌ക്കാരവും കളവുപറച്ചിലിന്റെ കണക്കും കണ്ണുരുട്ടി പേടിപ്പിക്കുമെന്നെ...
ഇന്ന് ഒരു നന്മയെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയായിരിക്കും ഓരോ ദിവസവും ഉറക്കമുണരുക പക്ഷെ, അതിനിടയിലെവിടെയോ എന്റെ ചിന്തകള്‍ വഴിതെറ്റും. ബസില്‍ വയസ്സനായ ഒരു മനുഷ്യന് സീറ്റൊഴിഞ്ഞ് കൊടുക്കണമെന്ന് ഹൃദയത്തിലെഴുതിവെച്ച് വീടിറങ്ങും.more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
എന്നാല്‍ യാത്രയുടെ ത്രില്ലില്‍ സീറ്റിലിരുന്ന് പുറം കാഴ്ചകളാസ്വദിക്കുമ്പോള്‍ ഞാന്‍ മാറ്റമില്ലാത്ത മനസ്സുകൊണ്ട് വ്യര്‍ത്ഥനായ സ്വാര്‍ത്ഥനാവും.
രാത്രിയുടെ നിശബ്ദതയില്‍ എന്റേതുമാത്രമായ മുറിയില്‍ ഒറ്റക്കിരുന്ന് ഡയറിയെഴുതുമ്പോള്‍ മനസ്സ് പിന്നെയും പറയും ശെടാ, നീ ഇന്നും തോല്‍പ്പിച്ചുകളഞ്ഞല്ലോട(!)
ഉറക്കിനേക്കാള്‍ ശ്രേഷ്ഠം നിസ്‌ക്കാരമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പള്ളിയില്‍ നിന്ന് സുബ്ഹി ബാങ്ക് മുഴങ്ങുമ്പോഴും ഉറക്കിനേക്കാള്‍ സുഖം മറ്റൊന്നില്ലെന്ന കണക്കുകൂട്ടലോടെ കിടന്നുറങ്ങിയവന്‍ ഞാന്‍...നല്ല വാക്കുകൊണ്ട് സഹോദരന്റെ മനസ്സ് സമ്പന്നമാക്കുന്നതിന് പകരം കുത്തുവാക്കുകള്‍കൊണ്ടവനെ വേദനിപ്പിച്ചതിന്റെ അടയാളമുണ്ടെന്റെ ഹൃദയത്തില്‍, 250 സിസിയില്‍ ചീറിപായുമ്പോള്‍ റോഡരികിലൂടെ നടക്കുന്നവനെ ചെളിതെറിപ്പിച്ച് അവഹേളിച്ചവന്‍ ഞാന്‍...
സത്യം..എനിക്കെന്നെ നിര്‍വ്വചിക്കാനാവുന്നില്ല. നല്ല ആളാവണമെന്നും നന്മയിലേക്ക് മടങ്ങണമെന്നും പാതിരാവിനെ സാക്ഷി നിര്‍ത്തി പലവട്ടം പ്രതിജ്ഞ ചെയ്തിട്ടും പിന്നെയും പിന്നെയും തോല്‍ക്കാനായിരുന്നു എന്റെ വിധി. ഞാനെന്റെ അവസ്ഥയോര്‍ത്ത് ഇരുന്ന് കരയാറുണ്ട് ഓരോ രാത്രിയിലും. എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഞാനി ലോകത്തിന് പറ്റിയ ആളല്ലെന്ന്(!)
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
000 000 000
്‌നന്മ പെയ്തിറങ്ങുന്ന ഈ വഴിയില്‍ ഞാന്‍ വീണ്ടും പ്രതീക്ഷയും പ്രതിജ്ഞയുമായെത്തുന്നു. യാ, അള്ളാ...എനിക്ക് എന്റെ കുറ്റങ്ങള്‍ ഏറ്റുപറയണം, എനിക്ക് നിന്റെ മുന്നിലിരുന്ന് പൊട്ടികരയണം, ഒറ്റക്കിരുന്ന് എനിക്ക് നിന്നോട് കുറേ ചോദിക്കണം, നിന്റെ മുന്നില്‍ സുജൂദിലങ്ങനെ കിടക്കണമെനിക്ക് മതിവരുവോളം, സ്വലാത്തുകള്‍കൊണ്ട് മദീനയിലേക്ക് ഒരു പാത പണിയണമെനിക്ക്...തസ്ബീഹ് ചൊല്ലി ചൊല്ലി ആത്മീയതയുടെ എനര്‍ജ്ജിയില്‍ തിളങ്ങിനില്‍ക്കണമെനിക്ക്...
അള്ളാ....എനിക്കറിയാം, എല്ലാ വാതിലുകളും അടഞ്ഞാലും നീ അനുഗ്രഹത്തിന്റെ പുതിയൊരു വാതില്‍ തുറന്നുതരുമെന്ന്....നീ ഒരിക്കലും എന്നെ പെരുവഴിയിലാക്കില്ലെന്ന്...യാ അള്ളാ...നിന്റെ കാരുണ്യത്തിന്റെ മുന്നില്‍ ഞാന്‍ തലകുനിക്കുന്നു....
നല്ലതു മാത്രം ശീലമാക്കിയ വിശ്വാസിക്കും തിന്മമാത്രം ജീവതമാക്കിയ മനുഷ്യനും ഒരുപോലെ അനുഗ്രഹം ചൊരിയുന്ന അള്ള നീ എത്ര കാരുണ്യവാനാണ്...
കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് മടങ്ങിവരുന്നവനെയാണ് എനിക്ക് ഏറെ ഇഷ്ടമെന്ന് നീ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കുമ്പോഴും എന്തോ എനിക്കൊരു പേടിപോലെ...കൈകള്‍ മേലോട്ടുയര്‍ത്താന്‍, കണ്ണുകള്‍ നിന്നിലേക്ക് തിരിക്കാന്‍ എന്തോ....കാരണം എന്റെ ജീവിതത്തിന്റെ കണക്കുപുസ്തകത്തിലത്രയം തിന്മയാണല്ലോ നിറഞ്ഞുനില്‍ക്കുന്നത്....
ഓരോ ദിവസം അസ്തമിച്ച് തീരുമ്പോഴും നാം മരണത്തിലേക്ക് ഒരു ചുവടുകൂടി അടുക്കകയാണ്...അടിപൊളി എന്നു മാത്രം നാം കരുതിയ ജീവിതത്തില്‍ നിന്ന് കൂട്ടികൊണ്ടുപോകാന്‍ അസ്‌റാഈല്‍ മാലാഖ വരിക തന്നെ ചെയ്യും...
ഇന്നലെ മനസ്സ് സീരിയസായിട്ട് ചോദിച്ചു... ഇനി നന്നായില്ലെങ്കില്‍ പിന്നെപ്പോള്‍....യാ, അള്ളാ, ഞാന്‍ മടങ്ങുകയാണ്...നീ കാണിച്ചു തന്ന നന്മയുടെ വഴികളിലൂടെ....
ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി ഏതെന്നുചോദിച്ചാല്‍ ഞാന്‍ പറയും ദൈവത്തിന്റെ മുന്നില്‍ സര്‍വ്വം മറന്ന് കേണുകരയുന്ന ആ നിമിഷമാണെന്ന്....
നാടും വീടും മൂടിപുതച്ചുറങ്ങുന്ന പാതിരാനേരത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിസ്‌ക്കാര പായയിലിരുന്ന് കുറ്റങ്ങള്‍ ഏറ്റുപറയുമ്പോള്‍, പുതിയ വഴിതേടുമ്പോള്‍ ലോകം തന്നെ മറന്നുപോകും ചിലപ്പോള്‍...ഒരു കൊച്ചു കുട്ടിയെപോലെ കരയുന്നന്നേരം മനസ്സ് ദൈവത്തില്‍ അലിഞ്ഞുചേരും...
അള്ളാ, നീ ഞങ്ങളുടെ അനുഗ്രഹങ്ങള്‍ എടുത്തുകളയല്ല അള്ളാ, നീ ഞങ്ങളെ അഹങ്കാരിയാക്കല്ല അള്ളാ, ഞങ്ങളുടെ മനസ്സില്‍ നിന്ന് തിന്മയെ മാറ്റി നന്മ വിതറണമേയള്ള....അങ്ങനെ അങ്ങനെ നീണ്ടുപോവുന്ന പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ എവിടെയോ നാം മറ്റൊരു മനുഷ്യനായി മാറുന്നു....(എ.ബി കുട്ടിയാനം)
പ്രാര്‍ത്ഥനകള്‍ക്കുമുന്നില്‍ ഒരിക്കലും നീ മുഖം തിരിക്കില്ലെന്ന സത്യം എന്റെ പ്രതീക്ഷയെ കൂടുതല്‍ ഉയരത്തിലെത്തിക്കുന്നു...അധിവേഗം ഫലം കണ്ടില്ലെങ്കിലും നിങ്ങള്‍ നിരാശരാവരുതെന്നാണല്ലോ നീ പറഞ്ഞത്....പ്രാര്‍ത്ഥനകള്‍ക്ക് മൂന്നുവിധത്തില്‍ ഉത്തരം ചെയ്യുമെന്ന നിന്റെ ഓര്‍മ്മപ്പെടുത്തലില്‍ എന്റെ ആഗ്രഹങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു...
വൈകിയാണെങ്കിലും നീ ഉത്തരം നല്‍കുക തന്നെ ചെയ്യുമെത്രെ, ചോദിച്ചത് വന്നെത്തിയില്ലെങ്കിലും വന്നുചേരേണ്ടിയിരുന്ന വലിയൊരു ദുരന്തത്തില്‍ നിന്ന് ആ പ്രാര്‍ത്ഥന രക്ഷിച്ചിട്ടുണ്ടാകുമത്രെ, ഇല്ലെങ്കില്‍ അതിന്റെ പുണ്യം പരലോകത്തേക്ക് മാറ്റിവെക്കുമെത്രെ,
അള്ളാ...എനിക്കുറപ്പുണ്ട് എന്റെ സങ്കടം നീ കേള്‍ക്കുമെന്ന്...ഈ ദു:ഖമെല്ലാം മാഞ്ഞുപോകും, എന്റെ കഷ്ടകാലത്തിനും കണ്ണീരിനും അറുതിയുണ്ടാവുക തന്നെ ചെയ്യും...
അള്ളാ, ജീവിതത്തിലെ ഓരോ അനുഭവവും നിന്റെ പരീക്ഷണമാണല്ലോ...സമൃദ്ധിയുടെ ദിനങ്ങളില്‍ നിന്നും ഇല്ലായ്മയുടെ വല്ലാത്തൊരവസ്ഥയിലേക്കുള്ള ഈ എടുത്തെറിയലും ഒരു പരീക്ഷണമായിരിക്കുമല്ലെ(?)
ഞാന്‍ ക്ഷമിക്കുന്നവന്റെ കൂടെയാണെന്ന നിന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലെവിടെയൊക്കെയോ പ്രതീക്ഷയുടെ വെളിച്ചം കോരിയിടുന്നു...എനിക്കറിയാം...നിന്റെ അനുഗ്രഹത്തിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങുമെന്ന്...ഞാന്‍ കാത്തിരിക്കുന്നു ആ നിമിഷത്തിനുവേണ്ടി...
യാ അള്ളാ...ഇപ്പോള്‍ ഞാന്‍ പുതിയൊരു സുഖം അനുഭവിക്കുന്നുണ്ട്...തിന്മയുടെ വയറസ് നിറഞ്ഞ് വികൃതമായ എന്റെ മനസ്സിനെ നിനക്ക് മുന്നില്‍ ഞാന്‍ സ്‌കാന്‍ ചെയ്‌തെടുത്തിരിക്കുന്നു...തിന്മയുടെ എല്ലാ ഫയലുകളും ഡിലീറ്റ് ചെയ്തുകഴിഞ്ഞു...ഈ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഇനി നന്മ മാത്രം മതി...അള്ളാ...റീ ഫ്രഷിന്റെ ഈ സുഖം പറഞ്ഞറിയിക്കാനാവുന്നില്ല...
കനിവിന്റെ വാക്കുകള്‍കൊണ്ട് ഞാനിനി ഹൃദയത്തില്‍ പുതിയ ബ്ലോഗെഴുതും...ഈ നെറ്റ് വര്‍ക്ക് ഇനി അള്ളാഹുവിലേക്കാണ്....ചാറ്റ് റൂമിലെ ഹായ് പറച്ചിലിനപ്പുറം അല്‍ ഹംദുലില്ലാ പറഞ്ഞ് ഞാനെന്റെ മനസ്സിനെ സമ്പന്നമാക്കും....തസ്ബീഹുകള്‍ അപ്‌ലോഡ് ചെയ്ത് ഞാന്‍ പുണ്യങ്ങളുടെ കമന്റ് വാങ്ങും...എനിക്ക് അള്ളാഹുവിന്റെ ലൈക്കാണിഷ്ടം....more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999

Monday, May 15, 2017

ഉമ്മയുടെ അടുക്കള

നേരം ഏറെ വൈകിയാലും  ഊണു തീര്‍ന്നു എന്ന
ബോര്‍ഡ് തൂക്കാത്ത ഹോട്ടലാണ്
എന്റെ ഉമ്മയുടെ അടുക്കള

Sunday, May 14, 2017

സോറി എനിക്കറിയില്ല അമ്മ എന്ന സ്‌നേഹത്തിന് എന്ത് പേരിടണമെന്ന്



എബി കുട്ടിയാനം

കോലുമിഠായി വാങ്ങിതിന്നാന്‍പോലും
കാശില്ലാതെ സാമ്പത്തികമായി തകരുന്ന ബാല്യത്തില്‍
ഏതു നിമിഷവും ലോണ് കിട്ടുന്ന
ബാങ്കായിരുന്നു എന്റെ ഉമ്മ
എഴുതി തള്ളിയതല്ലാതെ, ഇന്നുവരെ അതിന്റെ
ഒരു ഗഡുവും ഞാന്‍ അടച്ചുതീര്‍ത്തിട്ടില്ല

നേരം ഏറെ കഴിഞ്ഞാലും ഊണു തീര്‍ന്നു എന്ന
ബോര്‍ഡ് തൂക്കാത്ത ഹോട്ടലായിരുന്നു
എന്റെ ഉമ്മയുടെ അടുക്കള

ഡാ മാമന്റെ വീട്ടില്‍ പോകണമല്ലൊ
എന്ന് പറയുമ്പോള്‍ യ്യോ, കാറില്‍
എണ്ണയിലുമ്മ എന്ന് കള്ളം പറയുന്നതിന് മുമ്പ്
പൊരിവെയിലത്ത് തോളത്ത് ചുമന്ന് നടന്നിട്ടും
ഊര്‍ജ്ജം തീര്‍ന്നുവെന്ന് പരാതിപറയാത്ത
രണ്ടുകാലുള്ള കാറായിരുന്നു എന്റെ ഉമ്മ


ഒരു യൂട്യൂബിലും സേര്‍ച്ച് ചെയ്താല്‍ കിട്ടാത്ത
ഒരു പാട്ടുണ്ട് എന്റെ മനസ്സിനുള്ളില്‍
അത് കുഞ്ഞുന്നാളില്‍ മടിയില്‍ കിടത്തി
ഉമ്മ പാടി തന്ന താരാട്ടുപാട്ടാണ്


സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടെങ്കിലും
ഗ്രാന്റ് ഇവന്റുകളില്‍
പങ്കെടുത്തിട്ടുണ്ടെങ്കിലും
ഉമ്മയുടെ മുലപ്പാലിനോളം രുചിയുള്ള
ഒരു പാനിയവും ഞാന്‍ കുടിച്ചിട്ടില്ലിന്നുവരെ


ഉമ്മയെക്കൂട്ടാതെ, ഉമ്മയോട് പറയാതെ
നാടുചുറ്റാറുണ്ട്
പക്ഷെ
എന്നെ കൂട്ടാതെ ഒരു ദിക്കിലും
പോയിട്ടുണ്ടാവിലെന്റുമ്മ
വാടക നല്‍കാതെ കയറി ചെന്നുറങ്ങാന്‍ പറ്റുന്ന
റസറ്റ് ഹൗസാണ് എന്റുമയുടെ മടിതട്ട്


കോലുമിഠായി വാങ്ങിതിന്നാന്‍പോലും
കാശില്ലാതെ സാമ്പത്തികമായി തകരുന്ന ബാല്യത്തില്‍
ഏതു നിമിഷവും ലോണ് കിട്ടുന്ന
ബാങ്കായിരുന്നു എന്റെ ഉമ്മ
എഴുതി തള്ളിയതല്ലാതെ, ഇന്നുവരെ അതിന്റെ
ഒരു ഗഡുവും ഞാന്‍ അടച്ചുതീര്‍ത്തിട്ടില്ല

നേരം ഏറെ കഴിഞ്ഞാലും ഊണു തീര്‍ന്നു എന്ന
ബോര്‍ഡ് തൂക്കാത്ത ഹോട്ടലായിരുന്നു
എന്റെ ഉമ്മയുടെ അടുക്കള

ഡാ മാമന്റെ വീട്ടില്‍ പോകണമല്ലൊ
എന്ന് പറയുമ്പോള്‍ യ്യോ, കാറില്‍
എണ്ണയിലുമ്മ എന്ന് കള്ളം പറയുന്നതിന് മുമ്പ്
പൊരിവെയിലത്ത് തോളത്ത് ചുമന്ന് നടന്നിട്ടും
ഊര്‍ജ്ജം തീര്‍ന്നുവെന്ന് പരാതിപറയാത്ത
രണ്ടുകാലുള്ള കാറായിരുന്നു എന്റെ ഉമ്മ


ഒരു യൂട്യൂബിലും സേര്‍ച്ച് ചെയ്താല്‍ കിട്ടാത്ത
ഒരു പാട്ടുണ്ട് എന്റെ മനസ്സിനുള്ളില്‍
അത് കുഞ്ഞുന്നാളില്‍ മടിയില്‍ കിടത്തി
ഉമ്മ പാടി തന്ന താരാട്ടുപാട്ടാണ്


സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടെങ്കിലും
ഗ്രാന്റ് ഇവന്റുകളില്‍
പങ്കെടുത്തിട്ടുണ്ടെങ്കിലും
ഉമ്മയുടെ മുലപ്പാലിനോളം രുചിയുള്ള
ഒരു പാനിയവും ഞാന്‍ കുടിച്ചിട്ടില്ലിന്നുവരെ


ഉമ്മയെക്കൂട്ടാതെ, ഉമ്മയോട് പറയാതെ
നാടുചുറ്റാറുണ്ട്
പക്ഷെ
എന്നെ കൂട്ടാതെ ഒരു ദിക്കിലും
പോയിട്ടുണ്ടാവിലെന്റുമ്മ
വാടക നല്‍കാതെ കയറി ചെന്നുറങ്ങാന്‍ പറ്റുന്ന
റസറ്റ് ഹൗസാണ് എന്റുമയുടെ മടിതട്ട്

























Tuesday, May 9, 2017

ആരാണ് സുഹൃത്തെ ഈ ഗൗതം ഗംഭീര്‍


എബി കുട്ടിയാനം
നമ്മള്‍ നമ്മുടെ ഇഷ്ടതാരങ്ങളെ നോക്കി അവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് പറഞ്ഞ് പരിഭവിക്കും. എന്നാല്‍ പതിനഞ്ചുപേര്‍ക്ക് മാത്രം സെലക്ഷന്‍ ലഭിക്കുകയും പതിനൊന്ന്‌പേര്‍ക്ക് കളിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു ഗെയിമില്‍ എങ്ങനെയാണ് ഒരുപാട് പേരെ കളിപ്പിക്കുന്നത്.
ശിഖര്‍ധവാന്‍ കഴിവ് തെളിയിച്ചപ്പോഴാണ് ഗംഭീറിന് സ്ഥാനം നഷ്ടമായത്. അതേ ധവാന്‍ പരിക്ക് പറ്റി പുറത്തുപോയപ്പോള്‍ കെ.എല്‍.രാഹുല്‍ അവസരം മുതലെടുത്തു.
ധോനി അവന്റെ ഇഷ്ടതാരങ്ങള്‍ക്ക് മാത്രം(ജഡേജ, അശ്വിന്‍, റെയ്‌ന) അവസരം നല്‍കുന്നുവെന്ന് പറയുന്നു. അവര്‍ കത്തുന്ന ഫോമിലാകുമ്പോള്‍ എങ്ങനെ അവസരം നല്‍കാതിരിക്കും. ഐസിസി റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ളവരാണ് ജഡേജയും അശ്വിനുമെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ.(ഞാന്‍ കൊല്‍ക്കത്തയുടെ കട്ട ഫാനും ധോനിയെ അത്രയൊന്നും ഇഷ്ടമല്ലാത്ത ആളുമാണെന്ന് ഓര്‍മ്മിപ്പിച്ചോട്ടെ)
ഗംഭീറിന ്മാത്രമല്ല സുഹൃത്തെ അവസരമില്ലാതെ പോയത്. മനീഷ് പാണ്‌ഡെ, റോബിന്‍ ഉത്തപ്പ, യൂസഫ് പഠാന്‍, ദിനേശ് കാര്‍ത്തിക്, പാര്‍ത്ഥീപ് പട്ടേല്‍, വസിം ജാഫര്‍, രാഹുല്‍ നായര്‍ അങ്ങനെ എത്രയെത്ര താരങ്ങളാണ് കഴിവ് തെളിയിച്ചിട്ടും വേണ്ടത്ര അവസരമില്ലാതെപോയത്. അതൊരു ഗൗതം ഗംഭീറില്‍ മാത്രം ഒതുങ്ങുന്നില്ല. എന്നാല്‍ ഒന്നു രണ്ട് പ്രകടനത്തിന്റെ പേരില്‍ വേണ്ടുവോളം അവസരം ലഭിച്ച താരങ്ങളും ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ്, എസ്.ബദരിനാഥ്, മനോദ് തിവാരി, അജിത് അഗാര്‍ക്കര്‍ അങ്ങനെ അങ്ങനെ ആ പട്ടികയും നീളുന്നു...ഇര്‍ഫാന്‍ പഠാനെ കുറിച്ച് ഒന്നും പറയുന്നില്ല
(ഇത് ഒരു യാത്രയ്ക്കിടയില്‍ കുറിച്ചിട്ടതാണ്, ഒരുപാട് എഴുതാനുണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്തുന്നു)
abikutiyanamS FB post                          

പേരിടാത്ത കവിത



എബി കുട്ടിയാനം


എല്ലാ വെയിലും എന്നെ മാത്രം
പൊള്ളിക്കുമ്പോഴും
യാ, അള്ളാ ഞാന്‍ നിരാശപ്പെടുന്നില്ല
എവിടെയെ്ങ്കിലും ഒരു മഴക്കാലം
നീ എനിക്കുവേണ്ടി
കരുതിവെച്ചിട്ടുണ്ടാവുമല്ലൊ

വേനലിന്റെ ചൂടറിഞ്ഞില്ലെങ്കില്‍
ഞാനെങ്ങനെ മഴയുടെ കുളിരാസ്വദിക്കും

Wednesday, May 3, 2017

തിരക്ക്




എബി കുട്ടിയാനം

രാവിലെ എഴുന്നേറ്റ്
ഫേസ്ബുക്ക് മതിലിലൂടെ എത്തിനോക്കണം

പിന്നെ
വാട്‌സ്ആപ്പ് ബോക്‌സില്‍
ചര്‍ച്ചയില്‍ പങ്കെടുക്കണം

അതിനിടയില്‍ ഇന്‍സറ്റഗ്രാമില്‍
ഒന്ന് മുഖം കാണിക്കണം

ബാറ്ററി ലോ ആവാതെ നോക്കാന്‍
പവര്‍ ബാങ്ക് കൂടെ തന്നെ കരുതും
കാരണം
ഗ്രൂപ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത്
മതപണ്ഡിതന്മാരെ തെറിപറയാനും
നേതാക്കന്മാരെ പരിഹസിക്കാനും
സോഷ്യല്‍ മീഡിയയില്‍
നാടുനന്നാക്കാനുമായി
ഒത്തിരി പണിയുണ്ട് കൂട്ടുകാര...