Tuesday, September 29, 2015

ഉമ്മ



എബി കുട്ടിയാനം



പിച്ചവെക്കുന്ന കുഞ്ഞുന്നാളില്‍  കാവല്‍ക്കാരിയാണുമ്മ

സ്‌കൂളിലേക്ക് പോകുന്ന ബാല്യത്തില്‍   സഹയാത്രികയാണുമ്മ

കുരുത്തക്കേടിന്റെ കൗമാരത്തില്‍  പോലീസുകാരിയാണുമ്മ

പകച്ചുപോകുന്ന യൗവ്വനത്തില്‍  അധ്യാപികയാണുമ്മ

കറണ്ടില്ലാത്ത രാത്രികളില്‍  വെളിച്ചം പകരുന്ന മണ്ണെണ്ണ വിളക്കാണുമ്മ

സങ്കടത്തിന്റെ പെരുവഴിയില്‍ ആശ്വാസത്തിന്റെ
അകത്തളങ്ങളിലേക്ക് കൈപിടിക്കുന്ന കൂട്ടുകാരിയാണുമ്മ

വിശപ്പിന്റെ നേരത്ത് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലാണുമ്മ

ഉമ്മ...
മുറിച്ചുമാറ്റപ്പെട്ടിട്ടും ആ പൊക്കിള്‍കൊടി
ഉമ്മയുടെ ഹൃദയത്തിലേക്ക്
നീളുന്നുണ്ടിപ്പോഴും....


(ഉമ്മായ്ക്കുള്ള കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment