Friday, October 17, 2014

ഭക്ഷണം വലിച്ചെറിയാന്‍ എന്തെളുപ്പം



 എബി കുട്ടിയാനം

ഈ അടുത്തകാലത്ത് വാട്‌സ് അപ്പും ഫേസ്ബുക്കുമുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പുണ്ട്. ഭക്ഷണത്തിന്റെ പ്രാധാന്യവും അത് പാഴാക്കുന്നതിന്റെ ദയനീയതയും കാണിച്ചു തരുന്ന ആ വീഡിയോയിലെ രംഗം ഇങ്ങനെയാണ്. എക്‌സിക്യൂട്ടീവ് ലുക്കുള്ള ഒരു യുവാവ് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തുന്നു. മനസ്സില്‍ നിന്ന് നന്മ അസ്തമിച്ചുപോയിട്ടില്ലാത്ത അയാള്‍ അവിടെ ഒരു സീറ്റില്‍ ഇരിക്കുന്നു. തൊട്ടപ്പുറത്ത് ഒരാള്‍ ബിരിയാണി കഴിക്കുകയാണ്. ഇയാള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യും മുമ്പ് അപ്പുറത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ആള്‍ പകുതി ഭക്ഷണം പ്ലേറ്റില്‍ വെയ്സ്റ്റായി ബാക്കിവെച്ച് എഴുന്നേറ്റ് പോയി. അതേ നിമിഷത്തില്‍ ഈ യുവാവ് ആ പ്ലേറ്റ് മുന്നിലേക്ക് നീക്കിവെത്ത് ബാക്കി വന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഹോട്ടലിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ വന്നവരും പുച്ഛത്തോടെ അയാളെ നോക്കുന്നു, പരിഹാസ്യത്തിന്റെ കമന്റടിക്കുന്നു. ചുറ്റുപാടുനിന്നും അപമാനം പെയ്തിറങ്ങുകയാണ്. ഒടുവില്‍ കൈ കഴുകി,ക്യാഷ് കൗണ്ടറിന് അരികിലെത്തി പോക്കറ്റില്‍ നിന്ന് പാഴ്‌സെടുത്ത് ഭക്ഷണത്തിന് കരുതിവെച്ചിരുന്ന ആ കാശ് കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന അനാഥാലയത്തിന്റെ പെട്ടിയില്‍ നിക്ഷേപിക്കുന്നു.


എബി കുട്ടിയാനം

ഈ അടുത്തകാലത്ത് വാട്‌സ് അപ്പും ഫേസ്ബുക്കുമുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പുണ്ട്.
ഭക്ഷണത്തിന്റെ പ്രാധാന്യവും അത് പാഴാക്കുന്നതിന്റെ ദയനീയതയും കാണിച്ചു തരുന്ന ആ വീഡിയോയിലെ രംഗം ഇങ്ങനെയാണ്.
എക്‌സിക്യൂട്ടീവ് ലുക്കുള്ള ഒരു യുവാവ് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തുന്നു. മനസ്സില്‍ നിന്ന് നന്മ അസ്തമിച്ചുപോയിട്ടില്ലാത്ത അയാള്‍ അവിടെ ഒരു സീറ്റില്‍ ഇരിക്കുന്നു. തൊട്ടപ്പുറത്ത് ഒരാള്‍ ബിരിയാണി കഴിക്കുകയാണ്. ഇയാള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യും മുമ്പ് അപ്പുറത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ആള്‍ പകുതി ഭക്ഷണം പ്ലേറ്റില്‍ വെയ്സ്റ്റായി ബാക്കിവെച്ച് എഴുന്നേറ്റ് പോയി. അതേ നിമിഷത്തില്‍ ഈ യുവാവ് ആ പ്ലേറ്റ് മുന്നിലേക്ക് നീക്കിവെത്ത് ബാക്കി വന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഹോട്ടലിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ വന്നവരും പുച്ഛത്തോടെ അയാളെ നോക്കുന്നു, പരിഹാസ്യത്തിന്റെ കമന്റടിക്കുന്നു. ചുറ്റുപാടുനിന്നും അപമാനം പെയ്തിറങ്ങുകയാണ്. ഒടുവില്‍ കൈ കഴുകി,ക്യാഷ് കൗണ്ടറിന് അരികിലെത്തി പോക്കറ്റില്‍ നിന്ന് പാഴ്‌സെടുത്ത് ഭക്ഷണത്തിന് കരുതിവെച്ചിരുന്ന ആ കാശ് കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന അനാഥാലയത്തിന്റെ പെട്ടിയില്‍ നിക്ഷേപിക്കുന്നു.
പുച്ഛത്തോടെ നോക്കിയവര്‍ ഒരു നിമിഷം എഴുന്നേറ്റ് നിന്ന് ആ നനല്ല മനസ്സിന് സല്യൂട്ട് ചെയ്തുപോയി.
ജീവിതം ആഘോഷമാക്കി മാറ്റിയ തലമുറ ഭക്ഷണം കൊണ്ട് ആറാട്ട് നടത്തുകയാണിന്ന്. ജീവിക്കാന്‍ വേണ്ടി തിന്നുന്നു എന്നതിന് പകരം തിന്നാന്‍ വേണ്ടി ജീവിക്കുന്നു എന്ന രീതിയിലേക്ക് ഇന്നിന്റെ മനസ്സ് മാറിയിരിക്കുന്നു. റീി േലമ േവലമ്്യ ളീീറ മളലേൃ ലെ്‌ിെ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍ രാപ്പകല്‍ ഭേദമില്ലാതെ വാരിവലിച്ച് തിന്നുകയാണ് നമ്മള്‍. കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ കഴിച്ച് രോഗത്തെ വിലക്കു വാങ്ങുന്നു നമ്മള്‍. ചായകടകളൊക്കെ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ഗ്രില്‍ഡ് ചിക്കനും ബീഫ് ബോട്ടിയും അല്‍ഫാമും നമ്മുടെ നിത്യഭക്ഷണങ്ങളാവുന്നു. പരിപ്പുവടയും കട്ടന്‍ ചായയുമെന്ന പ്രയോഗത്തെ ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയുമെന്നാക്കി പുതുതലമുറ മാറ്റിയെഴുതിയിരിക്കുന്നു. ആവശ്യത്തിന് ഭക്ഷണമില്ലാതെ അര്‍ദ്ധപട്ടിണിയോടെ ജീവിതത്തെ തള്ളിനീക്കിയ തലമുറ മുത്തശ്ശിക്കഥയിലെ ചിത്രങ്ങളാണിന്ന്.
ചെറിയ കല്ല്യാണങ്ങള്‍പോലും ഭക്ഷ്യമേളകളായി മാറിക്കഴിഞ്ഞു. മാര്‍ക്കറ്റിലുള്ള സകല ഉല്‍പ്പന്നങ്ങളും മേശയില്‍ നിരത്തണമെന്നത് കാലത്തിന്റെ ആവശ്യമായി മാറി.
000 000 000
തിന്ന് തീര്‍ക്കുന്നുവെന്നതിനപ്പുറം തിന്നുന്നതിലേറെ ഭക്ഷണങ്ങള്‍ പാഴാക്കി കളയുന്നുവെന്നതാണ് സങ്കടകരമായ സത്യം. സാധാരണക്കാരന്റെ ശരാശരി കല്ല്യാണത്തിന് പോലും പാഴാക്കി കളയുന്ന ഭക്ഷണങ്ങളുടെ കണക്ക് ഞെട്ടിച്ചുകളയും. വെച്ചുവിളമ്പുന്നടുത്ത് നിന്ന് അതിന്റെ ധൂര്‍ത്ത് തുടങ്ങുന്നു. മുതിര്‍ന്നവര്‍ക്ക് വിളമ്പുന്ന അതേ അളവിലാണ് കുട്ടികള്‍ക്കുമുമ്പിലും പാത്രം നിരത്തുന്നത്. ആശ്യത്തിലുമധികം വിളമ്പും ഒടുവില്‍ കുട്ടികള്‍ പകുതിമാത്രം കഴിച്ച് എഴുന്നേറ്റ് പോകും. തീര്‍ന്നില്ല അതിഥികളെല്ലാം വന്നുപോയാലും ഊട്ടുപുരയിലെ പാത്രം നിറയെ ബിരിയാണിയും ചിക്കന്‍ ഫ്രൈയും അനുബന്ധ ഭക്ഷണങ്ങളും ബാക്കിയുണ്ടാവും. പണ്ട് ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ എതെങ്കിലും അനാഥാലയത്തിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. എവിടെയെങ്കിലും ബാക്കിയായ ഭക്ഷണം തിന്നാനുള്ളവരല്ല അനാഥമക്കളെന്ന അഭിപ്രായം ശക്തമായതോടെ അനാഥാലയത്തിലേക്ക് കയറ്റി അയക്കുന്ന ഏര്‍പ്പാട് നിര്‍ത്തി. ഇപ്പോള്‍ പല ദിക്കിലും ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ചില ചെറുപ്പക്കാര്‍ കല്ല്യാണ വീടുകളില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിക്കുന്ന പരിപാടി തുടങ്ങി. ശേഖരിക്കുന്ന ഭക്ഷണങ്ങള്‍ ആസ്പത്രിയില്‍ കഴിയുന്ന സാധുക്കളായ രോഗികള്‍, പരിചാരകര്‍, തെരുവിന്റെ മക്കള്‍...അങ്ങനെ നീണ്ടുപോകുന്ന അഗതികളും നിസഹായരുമായ പാവങ്ങളുടെ മുന്നിലേക്ക് എത്തിച്ചുകൊടുക്കും.

്‌നിങ്ങളുടെ വീട്ടിലെ ആഘോഷപരിപാടിയില്‍ ഭക്ഷണം ബാക്കിയാവുകയാണെങ്കില്‍ അതിനെ വലിച്ചെറിയാതെ ഞങ്ങളെ അറിയിക്കുക എന്ന സന്ദേശത്തോടെ സോഷ്യല്‍ മീഡിയയിലടക്കം നമ്പറും അറിയിപ്പും നല്‍കിയാണ് അവര്‍ ഭക്ഷണങ്ങള്‍ കണ്ടെത്തുന്നത്.
കൊല്ലമ്പാടിയിലെ അത്താഴക്കൂട്ട് എന്ന സംഘം ഒരു വര്‍ഷത്തോളമായി ഇത്തരം സേവനം നടത്തിവരുന്നു. ~ഒന്നു തുറക്കുക പോലും ചെയ്യാത്ത നിരവധി പാത്രം ബിരിയാണികളാണിന്ന് പലപ്പോഴും ബാക്കിയുണ്ടാവാറുള്ളത് എന്ന് അവര്‍ പറഞ്ഞു.
കൊല്ലമ്പാടി സ്വദേശിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ മജീദ് കൊല്ലമ്പാടി, ഹാരിസ്മസ്താന്‍, ഗഫൂര്‍ കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഒരു വര്‍ഷം മുമ്പ് ഒരു കല്ല്യാണ വീട്ടിലെത്തിയപ്പോള്‍ ബാക്കിവന്ന ഭക്ഷണം കുഴിച്ചുമൂടുന്ന ദയനീയ കാഴ്ച കണ്ടു. അന്ന് മുതലാണ് അവരുടെ മനസ്സില്‍ ഇങ്ങനെയൊരു ആശയം ഉദിച്ചത്. വൈകിട്ട് നാട്ടിലെത്തി അവര്‍ ആലോചിച്ചു. ഭക്ഷണം ശേഖരിച്ച് ഏതെങ്കിലും പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനമുണ്ടാക്കിയാലോ എന്ന്. അന്ന് തന്നെ അത്താഴക്കൂട്ട് എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. കാര്യം സൂചിപ്പിച്ച് വാട്‌സ് അപ്പിലും ഫേസ്ബുക്കിലും അറിയിപ്പ് നല്‍കി. പിന്നെ ഓരോ ദിക്കില്‍ നിന്നും കോളുകള്‍ വരാന്‍ തുടങ്ങി. ഓരോ കോളിലേക്കും ആവേശപൂര്‍വ്വം ഓടിപ്പോയി അവര്‍ ഭക്ഷണം ശേഖരിച്ചു. സ്വന്തം ചെലവില്‍ ജനറല്‍ ആസ്പത്രിയിലും റോഡരികിലുമൊക്കെ വിതരണം ചെയ്തു. പിന്നെ പിന്നെ ഓരോ ഞായറാഴ്ചയും വ്യാഴാഴ്ചയും അവര്‍ക്ക് തിരക്കിന്റേതുമാത്രമായി. ഇന്ന് വിവിധ ദിക്കുകളില്‍ നിന്ന് വിളിയെത്തുന്നതായി മജീദ് കൊല്ലമ്പാടി പറഞ്ഞു. പാതിപട്ടിണിയുമായി കിടക്കുന്ന പാവങ്ങള്‍ക്ക് ഭക്ഷണംകിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് പറയുമ്പോള്‍ ഭക്ഷണം കുഴിച്ചുമൂടുന്ന നേരിട്ടുള്ള ദൃശ്യങ്ങള്‍ക്ക് സാക്ഷിയായ മജീദിന്റെ കണ്ണ് നിറയുന്നു.
000 000 000
ഭക്ഷണം നമ്മുടെ ഏറ്റവും വലിയ ആഘോഷമാകുമ്പോള്‍ ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവരുടെ എണ്ണം ലോകത്ത് പെരുകികൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം നൂറുകോടി ടണ്ണിലധികം ഭക്ഷണമാണ് പാഴാക്കുന്നത്. അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തില്‍ ഏഴിലൊരാള്‍ പട്ടിണിയിലാണ്. ലോകത്തെ 82 രാജ്യങ്ങള്‍ കടുത്ത ക്ഷാമം അനുഭവിക്കുന്നു. 81.5 കോടി ജനങ്ങള്‍ പട്ടിണിയിലും കഴിയുന്നു.
ഇന്ന് ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നു. ഓരോ വര്‍ഷവും 130 കോടി ടണ്‍ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതെ പാഴാക്കുന്നു.
000 000 000
ലോകത്ത് ഏറ്റവും തീവ്രമായ വികാരം വിശപ്പാണ്. അത് അനുഭവിച്ചുതന്നെ അറിയണം.എന്തുവേണമെങ്കിലും മുന്നിലെത്തുന്നവര്‍ക്ക് ഒരിക്കലും പാവപ്പെട്ടവന്റെ പട്ടിണിയുടെ വേദനയറിയില്ല.
അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുതിന്നുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്നാണ് മുഹമ്മദ് നബി(സ) ഓര്‍മ്മിപ്പിച്ചത്. പക്ഷെ, സഹോദരന്റെ വീട്ടില്‍ അടുപ്പ് പുകഞ്ഞോ എന്നുപോലും അന്വേഷിക്കാതെയാണ് ഇപ്പുറത്ത് ഭക്ഷ്യമേള ഒരുക്കി സമാന്തര സ്വര്‍ഗ്ഗം തീര്‍ക്കുന്നത്.
നിന്നെ മറന്നുപോവുന്ന പണവും നിന്നെ മറന്നുപോവുന്ന ദാരിദ്ര്യവും ഞങ്ങള്‍ക്ക് തരല്ല അള്ളാഎന്നാണ് പ്രവാചകന്‍(സ) പ്രാര്‍ത്ഥിച്ചത്. ദാരിദ്ര്യം മനുഷ്യനെ തീരാദുരിതത്തിലേക്കും വഴിവിട്ടജീവിതത്തിലേക്കുമെത്തിക്കുന്നു. പട്ടിണികാരണം മോഷ്ടാക്കളാകേണ്ടിവരുന്ന ആളുകളുടെ എണ്ണം പെരുകുന്നു. നൈജീരിയ, ഹെയ്തി, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് കലാപം നടക്കുന്നത്. കപ്പലുതട്ടിക്കൊണ്ടുപോകുന്ന സോമാലിയയിലെ കടല്‍കൊള്ളക്കാരുടെ ലക്ഷ്യംപോലും കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണം എന്ന ആഗ്രഹത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്.

~ഒരു വറ്റുപോലും വലിച്ചെറിയരുത്
വിളമ്പിവെച്ച ഭക്ഷണം മുഴുവന്‍ കഴിക്കാതെ വെയ്സ്റ്റാക്കി എഴുന്നേറ്റു പോകുന്നവരാണ് നമ്മള്‍. എത്രയെത്ര ഭക്ഷണങ്ങളാണെന്നോ ഓരോ ദിവസവും നമ്മള്‍ പാഴാക്കി കളയുന്നത്. ഒരു ഫോണ്‍കോള്‍ വരുന്ന നേരത്ത് ഭക്ഷണം നിര്‍ത്തി എഴുന്നേറ്റ് ഓടുമ്പോള്‍ നീ വിശന്നുകരയുന്ന ഗാസയിലെ കുഞ്ഞുമോന്റെ മുഖം ഓര്‍ക്കാറുണ്ടോ(?) ആഫ്രിക്കയിലെ ദരിദ്ര ബാലന്റെ ചിത്രം പ്രൊഫൈല്‍ പിക്കാക്കി വെച്ച അതേ നമ്മളല്ലെ ബുഫെ സ്റ്റാളില്‍ കണ്ടെതെല്ലാം പാത്രത്തിലേക്ക് വലിച്ചിട്ട് ഒടുവില്‍ ഒന്നും കഴിക്കാതെ വെയ്സ്റ്റ് ബിന്നില്‍ തള്ളി കുസലില്ലാതെ നടന്നുകളയുന്നത്.
കൂട്ടുകാര...പ്രതിജ്ഞയെടുക്കാന്‍ കഴിയുമോ ഒരു വറ്റുപോലും വലിച്ചെറിയില്ലെന്ന്....
പുച്ഛത്തോടെ നോക്കിയവര്‍ ഒരു നിമിഷം എഴുന്നേറ്റ് നിന്ന് ആ നനല്ല മനസ്സിന് സല്യൂട്ട് ചെയ്തുപോയി.
ജീവിതം ആഘോഷമാക്കി മാറ്റിയ തലമുറ ഭക്ഷണം കൊണ്ട് ആറാട്ട് നടത്തുകയാണിന്ന്. ജീവിക്കാന്‍ വേണ്ടി തിന്നുന്നു എന്നതിന് പകരം തിന്നാന്‍ വേണ്ടി ജീവിക്കുന്നു എന്ന രീതിയിലേക്ക് ഇന്നിന്റെ മനസ്സ് മാറിയിരിക്കുന്നു. റീി േലമ േവലമ്്യ ളീീറ മളലേൃ ലെ്‌ിെ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍ രാപ്പകല്‍ ഭേദമില്ലാതെ വാരിവലിച്ച് തിന്നുകയാണ് നമ്മള്‍. കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ കഴിച്ച് രോഗത്തെ വിലക്കു വാങ്ങുന്നു നമ്മള്‍. ചായകടകളൊക്കെ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ഗ്രില്‍ഡ് ചിക്കനും ബീഫ് ബോട്ടിയും അല്‍ഫാമും നമ്മുടെ നിത്യഭക്ഷണങ്ങളാവുന്നു. പരിപ്പുവടയും കട്ടന്‍ ചായയുമെന്ന പ്രയോഗത്തെ ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയുമെന്നാക്കി പുതുതലമുറ മാറ്റിയെഴുതിയിരിക്കുന്നു. ആവശ്യത്തിന് ഭക്ഷണമില്ലാതെ അര്‍ദ്ധപട്ടിണിയോടെ ജീവിതത്തെ തള്ളിനീക്കിയ തലമുറ മുത്തശ്ശിക്കഥയിലെ ചിത്രങ്ങളാണിന്ന്.
ചെറിയ കല്ല്യാണങ്ങള്‍പോലും ഭക്ഷ്യമേളകളായി മാറിക്കഴിഞ്ഞു. മാര്‍ക്കറ്റിലുള്ള സകല ഉല്‍പ്പന്നങ്ങളും മേശയില്‍ നിരത്തണമെന്നത് കാലത്തിന്റെ ആവശ്യമായി മാറി.
000 000 000
തിന്ന് തീര്‍ക്കുന്നുവെന്നതിനപ്പുറം തിന്നുന്നതിലേറെ ഭക്ഷണങ്ങള്‍ പാഴാക്കി കളയുന്നുവെന്നതാണ് സങ്കടകരമായ സത്യം. സാധാരണക്കാരന്റെ ശരാശരി കല്ല്യാണത്തിന് പോലും പാഴാക്കി കളയുന്ന ഭക്ഷണങ്ങളുടെ കണക്ക് ഞെട്ടിച്ചുകളയും. വെച്ചുവിളമ്പുന്നടുത്ത് നിന്ന് അതിന്റെ ധൂര്‍ത്ത് തുടങ്ങുന്നു. മുതിര്‍ന്നവര്‍ക്ക് വിളമ്പുന്ന അതേ അളവിലാണ് കുട്ടികള്‍ക്കുമുമ്പിലും പാത്രം നിരത്തുന്നത്. ആശ്യത്തിലുമധികം വിളമ്പും ഒടുവില്‍ കുട്ടികള്‍ പകുതിമാത്രം കഴിച്ച് എഴുന്നേറ്റ് പോകും. തീര്‍ന്നില്ല അതിഥികളെല്ലാം വന്നുപോയാലും ഊട്ടുപുരയിലെ പാത്രം നിറയെ ബിരിയാണിയും ചിക്കന്‍ ഫ്രൈയും അനുബന്ധ ഭക്ഷണങ്ങളും ബാക്കിയുണ്ടാവും. പണ്ട് ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ എതെങ്കിലും അനാഥാലയത്തിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. എവിടെയെങ്കിലും ബാക്കിയായ ഭക്ഷണം തിന്നാനുള്ളവരല്ല അനാഥമക്കളെന്ന അഭിപ്രായം ശക്തമായതോടെ അനാഥാലയത്തിലേക്ക് കയറ്റി അയക്കുന്ന ഏര്‍പ്പാട് നിര്‍ത്തി. ഇപ്പോള്‍ പല ദിക്കിലും ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ചില ചെറുപ്പക്കാര്‍ കല്ല്യാണ വീടുകളില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിക്കുന്ന പരിപാടി തുടങ്ങി. ശേഖരിക്കുന്ന ഭക്ഷണങ്ങള്‍ ആസ്പത്രിയില്‍ കഴിയുന്ന സാധുക്കളായ രോഗികള്‍, പരിചാരകര്‍, തെരുവിന്റെ മക്കള്‍...അങ്ങനെ നീണ്ടുപോകുന്ന അഗതികളും നിസഹായരുമായ പാവങ്ങളുടെ മുന്നിലേക്ക് എത്തിച്ചുകൊടുക്കും.

്‌നിങ്ങളുടെ വീട്ടിലെ ആഘോഷപരിപാടിയില്‍ ഭക്ഷണം ബാക്കിയാവുകയാണെങ്കില്‍ അതിനെ വലിച്ചെറിയാതെ ഞങ്ങളെ അറിയിക്കുക എന്ന സന്ദേശത്തോടെ സോഷ്യല്‍ മീഡിയയിലടക്കം നമ്പറും അറിയിപ്പും നല്‍കിയാണ് അവര്‍ ഭക്ഷണങ്ങള്‍ കണ്ടെത്തുന്നത്.
കൊല്ലമ്പാടിയിലെ അത്താഴക്കൂട്ട് എന്ന സംഘം ഒരു വര്‍ഷത്തോളമായി ഇത്തരം സേവനം നടത്തിവരുന്നു. ~ഒന്നു തുറക്കുക പോലും ചെയ്യാത്ത നിരവധി പാത്രം ബിരിയാണികളാണിന്ന് പലപ്പോഴും ബാക്കിയുണ്ടാവാറുള്ളത് എന്ന് അവര്‍ പറഞ്ഞു.
കൊല്ലമ്പാടി സ്വദേശിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ മജീദ് കൊല്ലമ്പാടി, ഹാരിസ്മസ്താന്‍, ഗഫൂര്‍ കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഒരു വര്‍ഷം മുമ്പ് ഒരു കല്ല്യാണ വീട്ടിലെത്തിയപ്പോള്‍ ബാക്കിവന്ന ഭക്ഷണം കുഴിച്ചുമൂടുന്ന ദയനീയ കാഴ്ച കണ്ടു. അന്ന് മുതലാണ് അവരുടെ മനസ്സില്‍ ഇങ്ങനെയൊരു ആശയം ഉദിച്ചത്. വൈകിട്ട് നാട്ടിലെത്തി അവര്‍ ആലോചിച്ചു. ഭക്ഷണം ശേഖരിച്ച് ഏതെങ്കിലും പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനമുണ്ടാക്കിയാലോ എന്ന്. അന്ന് തന്നെ അത്താഴക്കൂട്ട് എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. കാര്യം സൂചിപ്പിച്ച് വാട്‌സ് അപ്പിലും ഫേസ്ബുക്കിലും അറിയിപ്പ് നല്‍കി. പിന്നെ ഓരോ ദിക്കില്‍ നിന്നും കോളുകള്‍ വരാന്‍ തുടങ്ങി. ഓരോ കോളിലേക്കും ആവേശപൂര്‍വ്വം ഓടിപ്പോയി അവര്‍ ഭക്ഷണം ശേഖരിച്ചു. സ്വന്തം ചെലവില്‍ ജനറല്‍ ആസ്പത്രിയിലും റോഡരികിലുമൊക്കെ വിതരണം ചെയ്തു. പിന്നെ പിന്നെ ഓരോ ഞായറാഴ്ചയും വ്യാഴാഴ്ചയും അവര്‍ക്ക് തിരക്കിന്റേതുമാത്രമായി. ഇന്ന് വിവിധ ദിക്കുകളില്‍ നിന്ന് വിളിയെത്തുന്നതായി മജീദ് കൊല്ലമ്പാടി പറഞ്ഞു. പാതിപട്ടിണിയുമായി കിടക്കുന്ന പാവങ്ങള്‍ക്ക് ഭക്ഷണംകിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് പറയുമ്പോള്‍ ഭക്ഷണം കുഴിച്ചുമൂടുന്ന നേരിട്ടുള്ള ദൃശ്യങ്ങള്‍ക്ക് സാക്ഷിയായ മജീദിന്റെ കണ്ണ് നിറയുന്നു.
000 000 000
ഭക്ഷണം നമ്മുടെ ഏറ്റവും വലിയ ആഘോഷമാകുമ്പോള്‍ ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവരുടെ എണ്ണം ലോകത്ത് പെരുകികൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം നൂറുകോടി ടണ്ണിലധികം ഭക്ഷണമാണ് പാഴാക്കുന്നത്. അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തില്‍ ഏഴിലൊരാള്‍ പട്ടിണിയിലാണ്. ലോകത്തെ 82 രാജ്യങ്ങള്‍ കടുത്ത ക്ഷാമം അനുഭവിക്കുന്നു. 81.5 കോടി ജനങ്ങള്‍ പട്ടിണിയിലും കഴിയുന്നു.
ഇന്ന് ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നു. ഓരോ വര്‍ഷവും 130 കോടി ടണ്‍ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതെ പാഴാക്കുന്നു.
000 000 000
ലോകത്ത് ഏറ്റവും തീവ്രമായ വികാരം വിശപ്പാണ്. അത് അനുഭവിച്ചുതന്നെ അറിയണം.എന്തുവേണമെങ്കിലും മുന്നിലെത്തുന്നവര്‍ക്ക് ഒരിക്കലും പാവപ്പെട്ടവന്റെ പട്ടിണിയുടെ വേദനയറിയില്ല.
അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുതിന്നുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്നാണ് മുഹമ്മദ് നബി(സ) ഓര്‍മ്മിപ്പിച്ചത്. പക്ഷെ, സഹോദരന്റെ വീട്ടില്‍ അടുപ്പ് പുകഞ്ഞോ എന്നുപോലും അന്വേഷിക്കാതെയാണ് ഇപ്പുറത്ത് ഭക്ഷ്യമേള ഒരുക്കി സമാന്തര സ്വര്‍ഗ്ഗം തീര്‍ക്കുന്നത്.
നിന്നെ മറന്നുപോവുന്ന പണവും നിന്നെ മറന്നുപോവുന്ന ദാരിദ്ര്യവും ഞങ്ങള്‍ക്ക് തരല്ല അള്ളാഎന്നാണ് പ്രവാചകന്‍(സ) പ്രാര്‍ത്ഥിച്ചത്. ദാരിദ്ര്യം മനുഷ്യനെ തീരാദുരിതത്തിലേക്കും വഴിവിട്ടജീവിതത്തിലേക്കുമെത്തിക്കുന്നു. പട്ടിണികാരണം മോഷ്ടാക്കളാകേണ്ടിവരുന്ന ആളുകളുടെ എണ്ണം പെരുകുന്നു. നൈജീരിയ, ഹെയ്തി, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് കലാപം നടക്കുന്നത്. കപ്പലുതട്ടിക്കൊണ്ടുപോകുന്ന സോമാലിയയിലെ കടല്‍കൊള്ളക്കാരുടെ ലക്ഷ്യംപോലും കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണം എന്ന ആഗ്രഹത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്.

~ഒരു വറ്റുപോലും വലിച്ചെറിയരുത്
വിളമ്പിവെച്ച ഭക്ഷണം മുഴുവന്‍ കഴിക്കാതെ വെയ്സ്റ്റാക്കി എഴുന്നേറ്റു പോകുന്നവരാണ് നമ്മള്‍. എത്രയെത്ര ഭക്ഷണങ്ങളാണെന്നോ ഓരോ ദിവസവും നമ്മള്‍ പാഴാക്കി കളയുന്നത്. ഒരു ഫോണ്‍കോള്‍ വരുന്ന നേരത്ത് ഭക്ഷണം നിര്‍ത്തി എഴുന്നേറ്റ് ഓടുമ്പോള്‍ നീ വിശന്നുകരയുന്ന ഗാസയിലെ കുഞ്ഞുമോന്റെ മുഖം ഓര്‍ക്കാറുണ്ടോ(?) ആഫ്രിക്കയിലെ ദരിദ്ര ബാലന്റെ ചിത്രം പ്രൊഫൈല്‍ പിക്കാക്കി വെച്ച അതേ നമ്മളല്ലെ ബുഫെ സ്റ്റാളില്‍ കണ്ടെതെല്ലാം പാത്രത്തിലേക്ക് വലിച്ചിട്ട് ഒടുവില്‍ ഒന്നും കഴിക്കാതെ വെയ്സ്റ്റ് ബിന്നില്‍ തള്ളി കുസലില്ലാതെ നടന്നുകളയുന്നത്.
കൂട്ടുകാര...പ്രതിജ്ഞയെടുക്കാന്‍ കഴിയുമോ ഒരു വറ്റുപോലും വലിച്ചെറിയില്ലെന്ന്....

No comments:

Post a Comment