Friday, October 17, 2014

എങ്ങനെ സാധിക്കുന്നു നൊന്തുപെറ്റ അമ്മയെ കൊന്ന് കെട്ടിത്തൂക്കാന്‍



എബി കുട്ടിയാനം


വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമുണ്ട്...
നാടും വീടും വിട്ടുപോയ മകന്‍ മാസങ്ങള്‍ പലതുകഴിഞ്ഞ് ഒരു പാതിരാത്രി വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. രാവേറെ കഴിഞ്ഞ് വീട്ടില്‍ വന്നു കയറുമ്പോള്‍ മകന്‍ കാണുന്നത് ചോറുവിളമ്പിവെച്ച് വാതില്‍ക്കല്‍ കാത്തിരിക്കുന്ന ഉമ്മയെയാണ്.
ഇത് കണ്ടപ്പോള്‍ അല്‍ഭുതത്തോടെ ആ മകന്‍ ചോദിക്കുന്നു. ഭക്ഷണമെടുത്ത് വെച്ച് ഉറങ്ങാതെ കാത്തിരിക്കാന്‍ എങ്ങനെയാണ് ഞാന്‍ വരുമെന്ന കാര്യം ഉമ്മ അറിഞ്ഞത്.
ഉടനെ ഉമ്മയുടെ മറുപടി. അറിയാനെന്തിരിക്കുന്നു. മോനെ, നീ പോയതിന് ശേഷം എന്റെ ജീവിത രീതി ഇതാണല്ലോ. നീ വരുമെന്ന പ്രതീക്ഷയോടെ ഓരോ ദിവസവും ഭക്ഷണമെടുത്ത് വെച്ച് ഒരുപോള കണ്ണടക്കാതെ ഞാന്‍ കാത്തിരിക്കും.
കഴിഞ്ഞ ദിവസം ബേഡകം പെര്‍ളടുക്കയില്‍ മകനും മരുമകളും ചേര്‍ന്ന് സ്വന്തം അമ്മയെ കൊന്ന് കെട്ടിതൂക്കിയ വാര്‍ത്തകേട്ടപ്പോള്‍ ബഷീര്‍ കഥയിലെ ആ രംഗമാണ് ഓര്‍മ്മ വന്നത്.
ഓരോ അമ്മയും ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണ്. അവര്‍ വളരുന്നതും അവര്‍ ഉയരുന്നതുമല്ലാതെ മറ്റൊന്നും അമ്മയുടെ മനസ്സിലും പ്രതീക്ഷയിലുമുണ്ടാവില്ല. കൈവളരുന്നതും കാല് വളരുന്നതും നോക്കി ലാളിച്ച് ലാളിച്ച് ഓമനിച്ച് തീര്‍ത്ത ബാല്യം. കരയുമ്പോള്‍ കൂടെ കരഞ്ഞ്, സങ്കടപ്പെടുമ്പോള്‍ മാറത്തുചേര്‍ത്ത്, കഥകളായിരം പറഞ്ഞു തന്ന് സ്‌നേഹിച്ചുവീര്‍പ്പുമുട്ടിച്ച അമ്മ. ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോള്‍ കൈതന്ന് കൂടെ വന്ന അമ്മ, ക്ലാസ് കഴിയും വരെ സ്‌കൂള്‍ മുറ്റത്ത് കാത്തിരുന്ന അമ്മ...ഒരു പനിവരുമ്പോള്‍ ,ജലദോശം വരുമ്പോള്‍ കരയാതെ കരഞ്ഞ് തലങ്ങും വിലങ്ങും പാഞ്ഞ അമ്മ...ഓരോ നിമിഷത്തിലും നെറ്റിത്തടം തൊട്ടുനോക്കി വേവലാതിപ്പെട്ട അമ്മ...ബാല്യം വിട്ട് ബാല്യകാരനാകുമ്പോഴും കുഞ്ഞുമോനെ പോലെ ലാളിച്ച അമ്മ...നമ്മള്‍ ഭക്ഷണം കഴിച്ചാലെ അമ്മ ഭക്ഷണം കഴിക്കു...നമ്മള്‍ ചിരിച്ചാലെ അമ്മയുടെ മുഖം വിടരു...നമ്മള്‍ ജയിച്ചുവരുന്ന ദിവസം, സമ്മാനം നേടുന്ന നിമിഷം അമ്മയ്ക്ക് അന്ന് പെരുന്നാളായിരിക്കും.
പെണ്ണ് അഹങ്കാരത്തിന്റെയും അസൂയയുടേയും പര്യായമാണെന്ന് പറയുമ്പോഴും അമ്മയാവുന്നതോടെ ഒരു പെണ്ണ് മാലാഖയായി മാറുന്നു. വിസ്മയകരമായ എന്തോ ഒരു മാറ്റമാണ് അവിടെ സംഭവിക്കുന്നത്.
ലാളിച്ചുവളര്‍ത്തിയ മകന്റെ കൈകള്‍ മരണത്തിലേക്ക് കുരുക്കിട്ട അമ്മാളു അമ്മ ഹൃദയത്തിന്റെ നൊമ്പരമാവുകയാണ്. ആ വാര്‍ത്ത കേട്ടതുമുതല്‍ മനസ്സിന് സങ്കടത്തിന്റെ താളമാണ്. ആ അമ്മയ്ക്ക് 68 വയസ്സുണ്ട്. പ്രായം ചെന്ന ആ അമ്മയെ ഒന്ന് പിടിച്ചുതള്ളിയിരുന്നെങ്കില്‍ വീഴുമായിരുന്നു. പിന്നെന്തിനാണ് ഒന്ന് ശ്വാസം പോലും വിടാന്‍ അനുവദിക്കാതെ ആ പാവത്തിനെ അവര്‍ കഴുത്ത് ഞെരിച്ചുകൊന്നുകളഞ്ഞത്. എന്നിട്ടും പ്രതികാരം തീരാത്തതിന് കഴുത്തില്‍ കയറിട്ട് കെട്ടിതൂക്കിയില്ലെ അവര്‍. ആ മകനെ ആ അമ്മ എത്രവട്ടം അതേ തോളത്ത് കിടത്തി താരാട്ടുപാടിയിട്ടുണ്ടാവും, ജീവനുവേണ്ടി കെഞ്ചിയ ആ കൈകള്‍കൊണ്ട് എത്രവട്ടം ചോറുരുട്ടി വായിലിട്ടിറ്റുണ്ടാവും.
ഏക മകന്‍ ആ അമ്മയുടെ പ്രതീക്ഷയും സ്വപ്നവുമായിരിന്നിട്ടുണ്ടാവും. വയസുകാലത്ത് തുണയാവാന്‍ എനിക്ക് എന്റെ മോനുണ്ടല്ലോ എന്ന് ആ അമ്മ മനസ്സ് പലവട്ടം ആശ്വാസം കൊണ്ടിട്ടുണ്ടാവും. ബാല്യം പിന്നിട്ട് ബാല്യക്കാരനായി മകന്‍ കല്ല്യാണം കഴിക്കുന്ന ദിവസം മകനെക്കാളേറെ സന്തോഷിച്ചത് അമ്മയായിരിക്കും. എകാന്തതയുടെ വിരസതയകറ്റാന്‍ എനിക്ക് കൂട്ടിനൊരു ആളായല്ലോ എന്ന ആഹ്ലാദമായിരിക്കും അന്നേരം അമ്മയുടെ മനസ്സിലും മുഖത്തും നിറഞ്ഞിട്ടുണ്ടാവുക. മകന് ഒരു കുട്ടി പിറന്ന ദിവസം മുത്തശ്ശിയായതിന്റെ സന്തോഷത്തില്‍ അവര്‍ മനസ്സുനിറയെ താരാട്ടുപാടിയിട്ടുണ്ടാവും. പേരകുട്ടിയെ കാത്തുകൊള്ളാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും.
പക്ഷെ, അപ്പോഴും ആ അമ്മ കരുതിയിട്ടുണ്ടാവില്ല ഈ മകനും മരുമകളും പേരകുട്ടിയും ചേര്‍ന്ന് തന്നെ കൊന്ന് കെട്ടിതൂക്കുമെന്ന്.
നിസാരമായ കാര്യത്തിനായിരുന്നു അമ്മയെ അവര്‍ കൊന്നത്. 68 വയസായ ആ അമ്മ ജീവിതത്തിന്റെ സായന്തനത്തിലാണ്. ഇനി കുറച്ചുകാലം മാത്രമായിരിക്കും അവര്‍ ഈ ഭൂമിയില്‍ ബാക്കിയുണ്ടാവുക. കാത്തിരിക്കാമായിരുന്നില്ലെ ആ കിരാത കൈകള്‍ക്ക്.
കരിങ്കല്‍ ക്വാറിയില്‍ വെയിലേറ്റ്, മഴനനഞ്ഞ് കഠിനാധ്വാനം ചെയ്ത്, ആരുടെ മുന്നിലും കൈനീട്ടാതെ, ആരെയും ശല്ല്യം ചെയ്യാതെ ജീവിച്ചു. എന്നിട്ടും ആ പാവം അമ്മയെ അവര്‍ കൊന്നുകളഞ്ഞു.
സംരക്ഷണം നല്‍കേണ്ട കൈകള്‍ മരണത്തിന്റെ കുരുക്കുകയര്‍ ഒരുക്കുന്ന കാഴ്ച വല്ലാത്ത സങ്കടം തന്നെ. രണ്ടു വര്‍ഷം മുമ്പ് ഒരേ ദിവസം രണ്ടു മണിക്കര്‍ ഇടവിട്ട് രണ്ടു അമ്മമാരെയാണ് സ്വന്തം മകന്‍ കൊന്നുകളഞ്ഞത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ നടന്ന ആ കൊലപാതകങ്ങള്‍ അരങ്ങേറിയത് ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലുമായിരുന്നു. എല്ലാം നേടി എന്നഹങ്കരിക്കുമ്പോഴും മനുഷ്യത്വം മാത്രം നമുക്ക് നഷ്ടമാവുകയാണ്. അമ്മപോലും പണത്തേക്കാള്‍ വലുതല്ലെന്ന് ഹൈടെക് കാലം കാണിച്ചുതരുന്നു.
വൃദ്ധസദനങ്ങളെ തള്ളിപറഞ്ഞ നമുക്ക് മെല്ലെയാണെങ്കിലും അതിനെ അംഗീകരിക്കേണ്ടിവരുന്നു. ആര്‍ക്കും വേണ്ടെങ്കില്‍ ഞങ്ങള്‍ക്കുവേണമെന്ന മനസ്സോടെ വലിച്ചെറിയപ്പെടുന്ന അമ്മമാരെ സ്വീകരിച്ചിരുത്താന്‍ ഒരു ഇടമുണ്ടല്ലോ. അവിടെയെങ്കിലും നമ്മുടെ അമ്മമാര്‍ക്ക് നിറഞ്ഞ മനസ്സോടെ സുരക്ഷിതമായി കഴിയാലോ. സ്വത്തിനും പണത്തിനും ചോദിച്ച് ആരും കഴുത്ത് ഞെരിച്ച് കൊല്ലില്ലല്ലോ.
ജോര്‍ജ് ഓണക്കൂറെന്ന എഴുത്തുകാരന്റെ ഒറ്റക്കണ്ണി എന്ന രചനയില്‍ വല്ലാതെ ഹൃദയത്തില്‍ തൊടുന്ന ഒരു ഭാഗമുണ്ട്.
ഒരു നാട്ടില്‍ ഒരമ്മയും ഒരു മകനുമുണ്ടായിരുന്നു. അച്ഛനില്ലാത്ത ആ മകനെ അംഗന്‍വാടിയില്‍ ആയയായ ആ അമ്മ പൊന്നുപോലെ വളര്‍ത്തി. അമ്മയോടൊപ്പം മകനും അംഗന്‍വാടിയില്‍ പോകും. അമ്മയ്ക്ക് ഒരു കണ്ണ് ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം ക്ലാസിനിടയില്‍ കൂട്ടുകാരിലൊരാള്‍ അവനെ ഒറ്റക്കണ്ണിയുെട മകനെന്ന് വിളിച്ച് കളിയാക്കി. അത് അവനെ വല്ലാതെ വേദനിപ്പിച്ചു. അമ്മ ഒറ്റക്കണ്ണി ആയതില്‍ അവന് വല്ലാത്ത കുറവ് തോന്നി. പിന്നെ അമ്മയോട് പഴയ അടുപ്പമോ സ്‌നേഹമോ ഇല്ലാതായി. അമ്മ ഒറ്റക്കണ്ണിയാതിന്റെ പേരില്‍ ഞാന്‍ അപമാനം പേറണമെന്ന തോന്നല്‍.
വര്‍ഷങ്ങള്‍ ഓരോന്ന് കഴിഞ്ഞു. മകന്‍ പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തി. തലസ്ഥാന നഗരയില്‍ നല്ല ജോലിയും കിട്ടി. ഒടുവില്‍ അവിടന്നു തന്നെ കല്ല്യാണവും കഴിച്ചു. ഒന്നും അമ്മയെ അറിയിച്ചില്ല. അവസാനം ആ അമ്മ മകന് സങ്കടത്തിന്റെ മഷി ചേര്‍ത്ത് ഒരു കത്തെഴുതുന്നു. മോനോ, നീ ഇത് വായിച്ച് എന്നെ കാണാന്‍ വരില്ലെന്നറിയാം, എങ്കിലും ഒരു കാര്യം അറിയിക്കാനാണ് ഞാനിതെഴുതുന്നത്.
ഞാന്‍ ഒറ്റക്കണ്ണിയായതിന്റെ പേരിലാണല്ലോ നീ എന്നെ വെറുത്തത്. എന്നാല്‍ ഞാന്‍ എങ്ങനെയാണ് ഒറ്റക്കണ്ണിയായതെന്ന് നിനക്കറിയുമോ.
അന്ന് കുഞ്ഞുന്നാളിലൊരിക്കല്‍ കളിക്കുന്നതിനിടയില്‍ നീ വീഴുകയുണ്ടായി. വീഴ്ചയില്‍ എന്തോ ഒരു കോല്‍കഷ്ണം തറച്ച് നിന്റെ ഒരു കണ്ണ് തകര്‍ന്നു.
എന്റെ മോന് ജീവിതത്തില്‍ ഒറ്റക്കണ്ണനായി നടക്കരുതെന്ന് ആഗ്രഹിച്ച് ഞാന്‍ എന്റെ ഒരു കണ്ണ് നിനക്കുവേണ്ടി പറിച്ചുനല്‍കുകയായിരുന്നു. അങ്ങനെയാണ ഡാ, ഞാന്‍ ഒറ്റക്കണ്ണിയായത്.
എങ്ങനെ സാധിക്കുന്നു
നൊന്തുപെറ്റ അമ്മയെ കൊന്ന് കെട്ടിത്തൂക്കാന്‍

എബി കുട്ടിയാനം

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമുണ്ട്...
നാടും വീടും വിട്ടുപോയ മകന്‍ മാസങ്ങള്‍ പലതുകഴിഞ്ഞ് ഒരു പാതിരാത്രി വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. രാവേറെ കഴിഞ്ഞ് വീട്ടില്‍ വന്നു കയറുമ്പോള്‍ മകന്‍ കാണുന്നത് ചോറുവിളമ്പിവെച്ച് വാതില്‍ക്കല്‍ കാത്തിരിക്കുന്ന ഉമ്മയെയാണ്.
ഇത് കണ്ടപ്പോള്‍ അല്‍ഭുതത്തോടെ ആ മകന്‍ ചോദിക്കുന്നു. ഭക്ഷണമെടുത്ത് വെച്ച് ഉറങ്ങാതെ കാത്തിരിക്കാന്‍ എങ്ങനെയാണ് ഞാന്‍ വരുമെന്ന കാര്യം ഉമ്മ അറിഞ്ഞത്.
ഉടനെ ഉമ്മയുടെ മറുപടി. അറിയാനെന്തിരിക്കുന്നു. മോനെ, നീ പോയതിന് ശേഷം എന്റെ ജീവിത രീതി ഇതാണല്ലോ. നീ വരുമെന്ന പ്രതീക്ഷയോടെ ഓരോ ദിവസവും ഭക്ഷണമെടുത്ത് വെച്ച് ഒരുപോള കണ്ണടക്കാതെ ഞാന്‍ കാത്തിരിക്കും.
കഴിഞ്ഞ ദിവസം ബേഡകം പെര്‍ളടുക്കയില്‍ മകനും മരുമകളും ചേര്‍ന്ന് സ്വന്തം അമ്മയെ കൊന്ന് കെട്ടിതൂക്കിയ വാര്‍ത്തകേട്ടപ്പോള്‍ ബഷീര്‍ കഥയിലെ ആ രംഗമാണ് ഓര്‍മ്മ വന്നത്.
ഓരോ അമ്മയും ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണ്. അവര്‍ വളരുന്നതും അവര്‍ ഉയരുന്നതുമല്ലാതെ മറ്റൊന്നും അമ്മയുടെ മനസ്സിലും പ്രതീക്ഷയിലുമുണ്ടാവില്ല. കൈവളരുന്നതും കാല് വളരുന്നതും നോക്കി ലാളിച്ച് ലാളിച്ച് ഓമനിച്ച് തീര്‍ത്ത ബാല്യം. കരയുമ്പോള്‍ കൂടെ കരഞ്ഞ്, സങ്കടപ്പെടുമ്പോള്‍ മാറത്തുചേര്‍ത്ത്, കഥകളായിരം പറഞ്ഞു തന്ന് സ്‌നേഹിച്ചുവീര്‍പ്പുമുട്ടിച്ച അമ്മ. ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോള്‍ കൈതന്ന് കൂടെ വന്ന അമ്മ, ക്ലാസ് കഴിയും വരെ സ്‌കൂള്‍ മുറ്റത്ത് കാത്തിരുന്ന അമ്മ...ഒരു പനിവരുമ്പോള്‍ ,ജലദോശം വരുമ്പോള്‍ കരയാതെ കരഞ്ഞ് തലങ്ങും വിലങ്ങും പാഞ്ഞ അമ്മ...ഓരോ നിമിഷത്തിലും നെറ്റിത്തടം തൊട്ടുനോക്കി വേവലാതിപ്പെട്ട അമ്മ...ബാല്യം വിട്ട് ബാല്യകാരനാകുമ്പോഴും കുഞ്ഞുമോനെ പോലെ ലാളിച്ച അമ്മ...നമ്മള്‍ ഭക്ഷണം കഴിച്ചാലെ അമ്മ ഭക്ഷണം കഴിക്കു...നമ്മള്‍ ചിരിച്ചാലെ അമ്മയുടെ മുഖം വിടരു...നമ്മള്‍ ജയിച്ചുവരുന്ന ദിവസം, സമ്മാനം നേടുന്ന നിമിഷം അമ്മയ്ക്ക് അന്ന് പെരുന്നാളായിരിക്കും.
പെണ്ണ് അഹങ്കാരത്തിന്റെയും അസൂയയുടേയും പര്യായമാണെന്ന് പറയുമ്പോഴും അമ്മയാവുന്നതോടെ ഒരു പെണ്ണ് മാലാഖയായി മാറുന്നു. വിസ്മയകരമായ എന്തോ ഒരു മാറ്റമാണ് അവിടെ സംഭവിക്കുന്നത്.
ലാളിച്ചുവളര്‍ത്തിയ മകന്റെ കൈകള്‍ മരണത്തിലേക്ക് കുരുക്കിട്ട അമ്മാളു അമ്മ ഹൃദയത്തിന്റെ നൊമ്പരമാവുകയാണ്. ആ വാര്‍ത്ത കേട്ടതുമുതല്‍ മനസ്സിന് സങ്കടത്തിന്റെ താളമാണ്. ആ അമ്മയ്ക്ക് 68 വയസ്സുണ്ട്. പ്രായം ചെന്ന ആ അമ്മയെ ഒന്ന് പിടിച്ചുതള്ളിയിരുന്നെങ്കില്‍ വീഴുമായിരുന്നു. പിന്നെന്തിനാണ് ഒന്ന് ശ്വാസം പോലും വിടാന്‍ അനുവദിക്കാതെ ആ പാവത്തിനെ അവര്‍ കഴുത്ത് ഞെരിച്ചുകൊന്നുകളഞ്ഞത്. എന്നിട്ടും പ്രതികാരം തീരാത്തതിന് കഴുത്തില്‍ കയറിട്ട് കെട്ടിതൂക്കിയില്ലെ അവര്‍. ആ മകനെ ആ അമ്മ എത്രവട്ടം അതേ തോളത്ത് കിടത്തി താരാട്ടുപാടിയിട്ടുണ്ടാവും, ജീവനുവേണ്ടി കെഞ്ചിയ ആ കൈകള്‍കൊണ്ട് എത്രവട്ടം ചോറുരുട്ടി വായിലിട്ടിറ്റുണ്ടാവും.
ഏക മകന്‍ ആ അമ്മയുടെ പ്രതീക്ഷയും സ്വപ്നവുമായിരിന്നിട്ടുണ്ടാവും. വയസുകാലത്ത് തുണയാവാന്‍ എനിക്ക് എന്റെ മോനുണ്ടല്ലോ എന്ന് ആ അമ്മ മനസ്സ് പലവട്ടം ആശ്വാസം കൊണ്ടിട്ടുണ്ടാവും. ബാല്യം പിന്നിട്ട് ബാല്യക്കാരനായി മകന്‍ കല്ല്യാണം കഴിക്കുന്ന ദിവസം മകനെക്കാളേറെ സന്തോഷിച്ചത് അമ്മയായിരിക്കും. എകാന്തതയുടെ വിരസതയകറ്റാന്‍ എനിക്ക് കൂട്ടിനൊരു ആളായല്ലോ എന്ന ആഹ്ലാദമായിരിക്കും അന്നേരം അമ്മയുടെ മനസ്സിലും മുഖത്തും നിറഞ്ഞിട്ടുണ്ടാവുക. മകന് ഒരു കുട്ടി പിറന്ന ദിവസം മുത്തശ്ശിയായതിന്റെ സന്തോഷത്തില്‍ അവര്‍ മനസ്സുനിറയെ താരാട്ടുപാടിയിട്ടുണ്ടാവും. പേരകുട്ടിയെ കാത്തുകൊള്ളാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും.
പക്ഷെ, അപ്പോഴും ആ അമ്മ കരുതിയിട്ടുണ്ടാവില്ല ഈ മകനും മരുമകളും പേരകുട്ടിയും ചേര്‍ന്ന് തന്നെ കൊന്ന് കെട്ടിതൂക്കുമെന്ന്.
നിസാരമായ കാര്യത്തിനായിരുന്നു അമ്മയെ അവര്‍ കൊന്നത്. 68 വയസായ ആ അമ്മ ജീവിതത്തിന്റെ സായന്തനത്തിലാണ്. ഇനി കുറച്ചുകാലം മാത്രമായിരിക്കും അവര്‍ ഈ ഭൂമിയില്‍ ബാക്കിയുണ്ടാവുക. കാത്തിരിക്കാമായിരുന്നില്ലെ ആ കിരാത കൈകള്‍ക്ക്.
കരിങ്കല്‍ ക്വാറിയില്‍ വെയിലേറ്റ്, മഴനനഞ്ഞ് കഠിനാധ്വാനം ചെയ്ത്, ആരുടെ മുന്നിലും കൈനീട്ടാതെ, ആരെയും ശല്ല്യം ചെയ്യാതെ ജീവിച്ചു. എന്നിട്ടും ആ പാവം അമ്മയെ അവര്‍ കൊന്നുകളഞ്ഞു.
സംരക്ഷണം നല്‍കേണ്ട കൈകള്‍ മരണത്തിന്റെ കുരുക്കുകയര്‍ ഒരുക്കുന്ന കാഴ്ച വല്ലാത്ത സങ്കടം തന്നെ. രണ്ടു വര്‍ഷം മുമ്പ് ഒരേ ദിവസം രണ്ടു മണിക്കര്‍ ഇടവിട്ട് രണ്ടു അമ്മമാരെയാണ് സ്വന്തം മകന്‍ കൊന്നുകളഞ്ഞത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ നടന്ന ആ കൊലപാതകങ്ങള്‍ അരങ്ങേറിയത് ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലുമായിരുന്നു. എല്ലാം നേടി എന്നഹങ്കരിക്കുമ്പോഴും മനുഷ്യത്വം മാത്രം നമുക്ക് നഷ്ടമാവുകയാണ്. അമ്മപോലും പണത്തേക്കാള്‍ വലുതല്ലെന്ന് ഹൈടെക് കാലം കാണിച്ചുതരുന്നു.
വൃദ്ധസദനങ്ങളെ തള്ളിപറഞ്ഞ നമുക്ക് മെല്ലെയാണെങ്കിലും അതിനെ അംഗീകരിക്കേണ്ടിവരുന്നു. ആര്‍ക്കും വേണ്ടെങ്കില്‍ ഞങ്ങള്‍ക്കുവേണമെന്ന മനസ്സോടെ വലിച്ചെറിയപ്പെടുന്ന അമ്മമാരെ സ്വീകരിച്ചിരുത്താന്‍ ഒരു ഇടമുണ്ടല്ലോ. അവിടെയെങ്കിലും നമ്മുടെ അമ്മമാര്‍ക്ക് നിറഞ്ഞ മനസ്സോടെ സുരക്ഷിതമായി കഴിയാലോ. സ്വത്തിനും പണത്തിനും ചോദിച്ച് ആരും കഴുത്ത് ഞെരിച്ച് കൊല്ലില്ലല്ലോ.
ജോര്‍ജ് ഓണക്കൂറെന്ന എഴുത്തുകാരന്റെ ഒറ്റക്കണ്ണി എന്ന രചനയില്‍ വല്ലാതെ ഹൃദയത്തില്‍ തൊടുന്ന ഒരു ഭാഗമുണ്ട്.
ഒരു നാട്ടില്‍ ഒരമ്മയും ഒരു മകനുമുണ്ടായിരുന്നു. അച്ഛനില്ലാത്ത ആ മകനെ അംഗന്‍വാടിയില്‍ ആയയായ ആ അമ്മ പൊന്നുപോലെ വളര്‍ത്തി. അമ്മയോടൊപ്പം മകനും അംഗന്‍വാടിയില്‍ പോകും. അമ്മയ്ക്ക് ഒരു കണ്ണ് ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം ക്ലാസിനിടയില്‍ കൂട്ടുകാരിലൊരാള്‍ അവനെ ഒറ്റക്കണ്ണിയുെട മകനെന്ന് വിളിച്ച് കളിയാക്കി. അത് അവനെ വല്ലാതെ വേദനിപ്പിച്ചു. അമ്മ ഒറ്റക്കണ്ണി ആയതില്‍ അവന് വല്ലാത്ത കുറവ് തോന്നി. പിന്നെ അമ്മയോട് പഴയ അടുപ്പമോ സ്‌നേഹമോ ഇല്ലാതായി. അമ്മ ഒറ്റക്കണ്ണിയാതിന്റെ പേരില്‍ ഞാന്‍ അപമാനം പേറണമെന്ന തോന്നല്‍.
വര്‍ഷങ്ങള്‍ ഓരോന്ന് കഴിഞ്ഞു. മകന്‍ പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തി. തലസ്ഥാന നഗരയില്‍ നല്ല ജോലിയും കിട്ടി. ഒടുവില്‍ അവിടന്നു തന്നെ കല്ല്യാണവും കഴിച്ചു. ഒന്നും അമ്മയെ അറിയിച്ചില്ല. അവസാനം ആ അമ്മ മകന് സങ്കടത്തിന്റെ മഷി ചേര്‍ത്ത് ഒരു കത്തെഴുതുന്നു. മോനോ, നീ ഇത് വായിച്ച് എന്നെ കാണാന്‍ വരില്ലെന്നറിയാം, എങ്കിലും ഒരു കാര്യം അറിയിക്കാനാണ് ഞാനിതെഴുതുന്നത്.
ഞാന്‍ ഒറ്റക്കണ്ണിയായതിന്റെ പേരിലാണല്ലോ നീ എന്നെ വെറുത്തത്. എന്നാല്‍ ഞാന്‍ എങ്ങനെയാണ് ഒറ്റക്കണ്ണിയായതെന്ന് നിനക്കറിയുമോ.
അന്ന് കുഞ്ഞുന്നാളിലൊരിക്കല്‍ കളിക്കുന്നതിനിടയില്‍ നീ വീഴുകയുണ്ടായി. വീഴ്ചയില്‍ എന്തോ ഒരു കോല്‍കഷ്ണം തറച്ച് നിന്റെ ഒരു കണ്ണ് തകര്‍ന്നു.
എന്റെ മോന് ജീവിതത്തില്‍ ഒറ്റക്കണ്ണനായി നടക്കരുതെന്ന് ആഗ്രഹിച്ച് ഞാന്‍ എന്റെ ഒരു കണ്ണ് നിനക്കുവേണ്ടി പറിച്ചുനല്‍കുകയായിരുന്നു. അങ്ങനെയാണ ഡാ, ഞാന്‍ ഒറ്റക്കണ്ണിയായത്.

No comments:

Post a Comment